ആനയും കുരങ്ങനും പിന്നെ വവ്വാലും ഇവരിൽ ആരാണ് മുൻപൻ?
ഒരിക്കൽ ഒരു പടുകൂറ്റൻ ആലിന്റെ തണലിൽ ഒരു വാവലും(വവ്വാലും), ആനയും കുരങ്ങനും താമസിച്ചിരുന്നു. അവർക്ക് അന്യോന്യം ഒരു യോജിപ്പും ഇല്ലായിരുന്നു. ആന പറയുന്നത് കുരങ്ങനും വാവലിനും ഇഷ്ടപ്പെടുകയില്ല; കുരങ്ങിനെ ആനയും വാവലും കൂടി കുറ്റപ്പെടുത്തും; വാവലിനെ തരം കിട്ടിയാൽ ആനയും കുരങ്ങും ഉപദ്രവിക്കും. പരസ്പരം സ്നേഹമില്ലാതെ എങ്ങിനെയാണ് ഒരുമിച്ചു കഴിയുക? അതുകൊണ്ട് അവരിൽ ഏറ്റവും പ്രായം കൂടിയ ആൾ പറയുന്നതനുസരിച്ച് കഴിയേണം എന്നവർ തീരുമാനിച്ചു.
ആരാണ് ഏറ്റവും പ്രായം കൂടിയവൻ? അവർ ഓരോരുത്തരും, തനിക്കാണ് ഏറ്റവും പ്രായം കൂടിയതെന്ന് വാദിച്ചു. വീണ്ടും വഴക്ക് തുടങ്ങി. ഒരു ദിവസം വൈകിട്ട് അവർ മൂവരും കൂടി ആൽച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. വാവലും കുരങ്ങനും കൂടി ആനയോടു ചോദിച്ചു, “ആനച്ചങ്ങാതിയുടെ ചെറുപ്പത്തിൽ ഈ ആലിന് എന്തു വലിപ്പമുണ്ടായിരുന്നു?”
“ഓ, അതോ, ഞാനൊരു കുട്ടിയായിരുന്നപ്പോൾ ഈ ആൽ വെറുമൊരു ചെടിയായിരുന്നു. ഒന്നോ രണ്ടോ ഇല, അതിൽ കൂടുതൽ ഇല്ലായിരുന്നു. ഇതിനരികിലൂടെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടുണ്ട്. കൂടിയാൽ എന്റെ മുട്ടിന്റെ ഒപ്പം ഉയരം വരും”, ആന പറഞ്ഞു.
ആനയോടു ചോദിച്ച ചോദ്യം തന്നെ ആനയും വാവലും കുടി കുരങ്ങണൊടു ചോദിച്ചു. അപ്പോൾ കുരങ്ങച്ചൻ ഇങ്ങനെ പറഞ്ഞു. “ ഞാൻ പിച്ചവച്ചു നടന്ന കാലം മുതൽ ഈ ആലിനെ അറിയും. ഇത് മുളച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നിതിന്റെ പരുപ്പടർത്തിയെടുത്ത് ഞാൻ തിന്നതും ഓർക്കുന്നു. എന്നിട്ടും ഇവൻ ഇത്രേം വളർന്നു പോയല്ലോ.”
ആനയും കുരങ്ങനും കൂടി വാവലിനോടും ഈ ചോദ്യം ചോദിച്ചു. വാവൽ തൊണ്ടയൊന്ന് കാറി ശബ്ദമുണ്ടാക്കിക്കൊണ്ട് പറഞ്ഞു, “കൂട്ടുകാരേ, ഇവിടെയീ വലിയ ആൽ നിൽക്കുന്ന സ്ഥാനത്ത് പണ്ട് ഇതിലും വലിയ ഒരു ആൽമരം ഉണ്ടായിരുന്നു. ഒരു ദിവസം ഞാൻ അതിന്റെ കുറെ പഴങ്ങൾ തിന്നിട്ട് അതിന്റെ ഒരു കൊമ്പിൽ കിടക്കുകയായിരുന്നു. അപ്പോൾ അതാ ആ കാണുന്ന കൊടുമുടിയുടെ മുകളിൽ നിന്നും ഒരു വലിയ മഞ്ഞുമല അടർന്നു വീണു. എങ്ങനെയോ തക്ക സമയത്ത് ഞാൻ ഉണർന്നു. പെട്ടെന്ന് പറന്നുയർന്നു രക്ഷപ്പെട്ടു. തിരികെ വന്നു നോക്കുമ്പോൾ അവിടെ ആൽമരം കാണാൻ കഴിഞ്ഞില്ല. അത് പിഴുതൊലിച്ചു പോയിരുന്നു. ഞാനവിടെ കടിച്ചു തുപ്പിയ വിത്ത് മുളച്ചാണ് ഈ ആൽ ഉണ്ടായത്. അങ്ങനെ ഈ ആലിന്റെ അമ്മ ആലിന്റെ കാലം മുതൽ ഞാൻ ഇവിടെ ഉണ്ട്.”
വാവൽ പറഞ്ഞ കഥ കേട്ട് ആനയും കുരങ്ങും അതിശയിച്ചു. അവർ വാവലിനെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു. അന്നുമുതൽ പ്രായത്തിൽ മുതിർന്നവനായ വാവൽ പറയുന്നതനുസരിച്ച് ആനയും കുരങ്ങും ജീവിച്ചു. അവരുടെ ഇടയിൽ മൈത്രിയും സാഹോദര്യവും അച്ചടക്കവും ഉണ്ടായി.
ആരാണ് ഏറ്റവും പ്രായം കൂടിയവൻ? അവർ ഓരോരുത്തരും, തനിക്കാണ് ഏറ്റവും പ്രായം കൂടിയതെന്ന് വാദിച്ചു. വീണ്ടും വഴക്ക് തുടങ്ങി. ഒരു ദിവസം വൈകിട്ട് അവർ മൂവരും കൂടി ആൽച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. വാവലും കുരങ്ങനും കൂടി ആനയോടു ചോദിച്ചു, “ആനച്ചങ്ങാതിയുടെ ചെറുപ്പത്തിൽ ഈ ആലിന് എന്തു വലിപ്പമുണ്ടായിരുന്നു?”
“ഓ, അതോ, ഞാനൊരു കുട്ടിയായിരുന്നപ്പോൾ ഈ ആൽ വെറുമൊരു ചെടിയായിരുന്നു. ഒന്നോ രണ്ടോ ഇല, അതിൽ കൂടുതൽ ഇല്ലായിരുന്നു. ഇതിനരികിലൂടെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടുണ്ട്. കൂടിയാൽ എന്റെ മുട്ടിന്റെ ഒപ്പം ഉയരം വരും”, ആന പറഞ്ഞു.
ആനയോടു ചോദിച്ച ചോദ്യം തന്നെ ആനയും വാവലും കുടി കുരങ്ങണൊടു ചോദിച്ചു. അപ്പോൾ കുരങ്ങച്ചൻ ഇങ്ങനെ പറഞ്ഞു. “ ഞാൻ പിച്ചവച്ചു നടന്ന കാലം മുതൽ ഈ ആലിനെ അറിയും. ഇത് മുളച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നിതിന്റെ പരുപ്പടർത്തിയെടുത്ത് ഞാൻ തിന്നതും ഓർക്കുന്നു. എന്നിട്ടും ഇവൻ ഇത്രേം വളർന്നു പോയല്ലോ.”
ആനയും കുരങ്ങനും കൂടി വാവലിനോടും ഈ ചോദ്യം ചോദിച്ചു. വാവൽ തൊണ്ടയൊന്ന് കാറി ശബ്ദമുണ്ടാക്കിക്കൊണ്ട് പറഞ്ഞു, “കൂട്ടുകാരേ, ഇവിടെയീ വലിയ ആൽ നിൽക്കുന്ന സ്ഥാനത്ത് പണ്ട് ഇതിലും വലിയ ഒരു ആൽമരം ഉണ്ടായിരുന്നു. ഒരു ദിവസം ഞാൻ അതിന്റെ കുറെ പഴങ്ങൾ തിന്നിട്ട് അതിന്റെ ഒരു കൊമ്പിൽ കിടക്കുകയായിരുന്നു. അപ്പോൾ അതാ ആ കാണുന്ന കൊടുമുടിയുടെ മുകളിൽ നിന്നും ഒരു വലിയ മഞ്ഞുമല അടർന്നു വീണു. എങ്ങനെയോ തക്ക സമയത്ത് ഞാൻ ഉണർന്നു. പെട്ടെന്ന് പറന്നുയർന്നു രക്ഷപ്പെട്ടു. തിരികെ വന്നു നോക്കുമ്പോൾ അവിടെ ആൽമരം കാണാൻ കഴിഞ്ഞില്ല. അത് പിഴുതൊലിച്ചു പോയിരുന്നു. ഞാനവിടെ കടിച്ചു തുപ്പിയ വിത്ത് മുളച്ചാണ് ഈ ആൽ ഉണ്ടായത്. അങ്ങനെ ഈ ആലിന്റെ അമ്മ ആലിന്റെ കാലം മുതൽ ഞാൻ ഇവിടെ ഉണ്ട്.”
വാവൽ പറഞ്ഞ കഥ കേട്ട് ആനയും കുരങ്ങും അതിശയിച്ചു. അവർ വാവലിനെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു. അന്നുമുതൽ പ്രായത്തിൽ മുതിർന്നവനായ വാവൽ പറയുന്നതനുസരിച്ച് ആനയും കുരങ്ങും ജീവിച്ചു. അവരുടെ ഇടയിൽ മൈത്രിയും സാഹോദര്യവും അച്ചടക്കവും ഉണ്ടായി.